Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed April 22, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • news
kerala

ലാവ്‌ലിന്‍ കേസ്‌ മെയിലേക്ക്‌ മാറ്റി സുപ്രീംകോടതി

എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ അപ്പീലുകള്‍ മെയ്‌ 1ലേക്ക്‌ സുപ്രീംകോടതി മാറ്റി. കേരളമുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന അപ്പീലാണ്‌ മാറ്റിയിട്ടുള്ളത്‌.ജസ്റ്റിസ്‌ സൂര്യകാന്ത്‌, കെവി വിശ്വനാഥന്‍ ബെഞ്ച്‌ കേസ്‌ പരിഗണിച്ചപ്പോള്‍ മാര്‍ച്ചിലേയോ ഏപ്രിലിലേയോ തീയ്യതി സിബിഐക്ക്‌ വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി രാജു ആവശ്യപ്പെട്ടെങ്കിലും കേസ്‌ മെയ്‌ 1ലേക്ക്‌ വയ്‌ക്കുകയായിരുന്നു.ഈ രണ്ട്‌ മാസവും നല്ല തിരക്കാണെന്ന കാരണമാണ്‌ പറഞ്ഞത്‌. കോടതിയുടെ സമയം ലാഭിക്കാന്‍ കേന്ദ്രഏജന്‍സിക്ക്‌ ഒരു ഹിയറിംഗോ അല്ലെങ്കില്‍ രേഖമൂലമുള്ള വാദങ്ങള്‍ ഫയല്‍ചെയ്യാനോ ഈ അവസരം ഉപയോഗിക്കാം.കോടതി ആദ്യം മെയ്‌ 8 അനുവദിച്ചെങ്കിലും പിന്നീട്‌ മെയ്‌ 1, 2 തീയ്യതികളിലേക്ക്‌ മാറ്റുകയായിരുന്നു.2017മുതല്‍ 30തവണയാണ്‌ കേസ്‌ ലിസ്റ്റ്‌ ചെയ്‌തു മാറ്റിവച്ചിരിക്കുന്നത്‌.മാറ്റിവച്ചതിന്‌ ഏജന്‍സിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന്‌ സിബിഐ അഭിഭാഷകന്‍ പറഞ്ഞു.തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയും കേരളഹൈക്കോടതിയും ശ്രീ വിജയനെ പ്രതിയാക്കി വിട്ടയച്ചിട്ടുള്ളതാണ്‌.കേസില്‍ വിജയന്‍ വിചാരണ നേരിടണമെന്ന സിബിഐ അപ്പീലില്‍ വാദിച്ചിരുന്നു. നേരത്തെ നടന്ന ഹിയറിംഗില്‍ രണ്ട്‌ കോടതികളായ വിചാരണക്കോടതിയും കേരള ഹൈക്കോടതിയും വിജയനെ ഏതെങ്കിലും തെറ്റായ പ്രവര്‍ത്തി കണ്ടെത്തിയില്ല എന്ന കാരണത്താല്‍ വിട്ടയച്ചതാണെന്നും വളരെ ശക്തമായ വാദത്തോടെ വിജയനെതിരായുള്ള അപ്പീല്‍ ശക്തിപ്പെടുതേണ്ടതുണ്ടെന്നും സിബിഐയെ സുപ്രീകോടതി ഓര്‍മ്മപ്പെടുത്തിയിരുന്നു.

  • 06 Feb, 2024
  • #Lavalin case
national

ചെങ്കടലില്‍ കപ്പലുകള്‍ക്ക്‌ നേരെ ഹൂതികളുടെ മിസൈലാക്രമണം

ചെങ്കടിലില്‍ വീണ്ടും മിസൈലാക്രമണം അഴിച്ചുവിട്ട്‌ ഹൂതി വിമതര്‍. യുഎസില്‍ നിന്നും ഇന്ത്യയിലേക്ക്‌ വരികയായിരുന്ന കപ്പലുള്‍പ്പെടെ രണ്ട്‌ കപ്പലുകള്‍ക്ക്‌ നേരെയാണ്‌ ഇത്തവണം മിസൈലാക്രമണം നടത്തിയത്‌.ഫെബ്രുവരി ആറിന്‌ പുലര്‍ച്ചെ 1.45നും വൈകീട്ട്‌ 4.30നും ഇടയില്‍ യെമനിലെ ഹൂതി കേന്ദ്രത്തില്‍ നിന്നും ആറ്‌ ബാലിസ്‌റ്റിക്‌ മിസൈലുകള്‍ കപ്പലുകള്‍ക്ക്‌ നേരെ തൊടുത്തതായി യുഎസ്‌ സൈന്യം ഔദ്യോഗിക എക്‌സ്‌ അക്കൗണ്ടില്‍ കുറിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികളും ഏറ്റെടുത്തിട്ടുണ്ട്‌.എംവി സ്റ്റാര്‍ നസിയ എന്ന ചരക്കുകപ്പലിന്‌ ആക്രമണത്തില്‍ ചെറിയ കേടുപാടുകള്‍ പറ്റി. ആളപായമില്ല. യുകെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പല്‍ എം.വി മോണിങ്‌ ടൈഡാണ്‌ ആക്രമണം നേരിട്ട രണ്ടാമത്തെ കപ്പല്‍. ഹൂതികള്‍ തൊടുത്ത മിസൈലുകള്‍ കപ്പലിനടുത്ത്‌ കടലില്‍ പതിച്ചുവെന്നും കപ്പലിന്‌ കേടുപാടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും യാത്ര തുടരുകയാണെന്നും സൈന്യം അറിയിച്ചു.

  • 07 Feb, 2024
  • #Chenkadal
national

ഇന്ത്യന്‍ സഞ്ചാരികള്‍ ഇറാന്‍ സന്ദര്‍ശിക്കാന്‍ 15ദിവസത്തേക്ക്‌ വിസ ആവശ്യമില്ല

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക്‌ 15ദിവസം വരെ വിസ ആവശ്യമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഇറാന്‍ ഗവണ്‍മെന്റ്‌.ഫെബ്രുവരി 4 മുതല്‍ നാല്‌ നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ്‌ വിസ ഒഴിവാക്കിയിട്ടുള്ളത്‌.പുതിയ നിയമമനുസരിച്ച്‌ ആറു മാസത്തിലൊരിക്കല്‍ സാധാരണ പാസ്‌പോര്‍ട്ട്‌ കൈവശമുള്ള ഇന്ത്യക്കാരന്‌ ഇറാനില്‍ പ്രവേശിക്കാം. 15ദിവസം വരെയാണ്‌ അവിടെ തങ്ങാനാവുക.സന്ദര്‍ശനത്തിനായി ഇറാനില്‍ വ്യോമമാര്‍ഗ്ഗം എത്തുന്നവര്‍ക്കാണ്‌ ഈ നിയമം ബാധകമാവുക. നീണ്ട കാലത്തേക്ക്‌ ഇറാനില്‍ തങ്ങേണ്ടിവരുന്നവര്‍, ആറുമാസത്തില്‍ ഒന്നില്‍കൂടുതല്‍ തവണ ഇറാനില്‍ എത്തേണ്ടവര്‍, പ്രത്യേക ആവശ്യങ്ങള്‍ക്കായി ഇറാനില്‍ എത്തേണ്ടവര്‍ ഇവരെല്ലാം ഇറാനിയന്‍ വിസ എടുക്കേണ്ടതാണ്‌.ഇന്ത്യന്‍ പൗരന്മാര്‍ക്കും മറ്റു 32രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമുള്ള വിസ നിയന്ത്രണം ഒഴിവാക്കുമെന്ന്‌ ഡിസംബറില്‍ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യ, യുഎഇ, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്‌, ഉസ്‌ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ബ്രസീല്‍, ബെലാറസ്‌ എന്നിവയാണ്‌ മറ്റു രാജ്യങ്ങള്‍.

  • 07 Feb, 2024
  • # Indian tourists
national

ചോദ്യപേപ്പര്‍ ചോര്‍ത്തലിന്‌ പത്ത്‌ വര്‍ഷം തടവ്‌: ഗവണ്‍മെന്റ്‌ മത്സരപരീക്ഷാതട്ടിപ്പ്‌ തടയാനുള്ള ബില്‍ ലോകസഭ പാസാക്കി

പബ്ലിക്‌ എക്‌സാമിനേഷന്‍ ബില്‍, 2024(പ്രിവന്‍ഷന്‍ ഓഫ്‌ അണ്‍ഫെയര്‍മീന്‍സ്‌) - ഗവണ്‍മെന്റ്‌ മത്സരപരീക്ഷകളിലെ തട്ടിപ്പ്‌ തടയാനുള്ള ബില്‍ ലോകസഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക്‌ ടാമ്പറിംഗ്‌ എല്ലാം ഈ ബില്ലില്‍ ഉള്‍പ്പെടും.ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍, സംഘടനകള്‍ എന്നിവരെ ശിക്ഷിക്കുന്നതിനായാണ്‌ ബില്‍ എന്നും വിദ്യാര്‍ത്ഥികള്‍, മത്സരാര്‍ഥികള്‍ ഈ ബില്ലിന്റെ പരിധിയില്‍ വരില്ലെന്നും ലോകസഭയില്‍ ബില്‍ അവതരിപ്പിച്ച യൂണിയന്‍ മിനിസ്റ്റര്‍ ജിതേന്ദ്ര സിംഗ്‌ വ്യക്തമാക്കി. 10വര്‍ഷം വരെ തടവും 1കോടി രൂപ ഫൈനും ആണ്‌ ബില്‍ വ്യവസ്ഥ ചെയ്യുന്നത്‌.സംഘടിതമായി ചോദ്യക്കടലാസ്‌ ചോര്‍ത്തുന്നവര്‍ക്ക്‌ അഞ്ച്‌ മുതല്‍ പത്തു വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യുപിഎസ്‌.സി, എസ്‌.എസ്‌.സി, റെയില്‍വെ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌, ഐ.ബി.പി.എസ്‌, എന്‍.ടി.എ തുടങ്ങിയവ നടത്തുന്ന പരീക്ഷകള്‍ അടക്കമുള്ളവയിലെ തട്ടിപ്പ്‌ തടയുകയാണ്‌ ബില്ലിന്റെ ലക്ഷ്യം.ബില്ലില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക്‌ ജാമ്യം ലഭിക്കുകയില്ല. പോലീസിന്‌ വാറന്റില്ലാതെ അറസ്‌റ്റ്‌ രേഖപ്പെടുത്താനുളള്‌ അനുമതിയുമുണ്ടാകും. ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നപരിഹാരം സാധിക്കുകയുമില്ല.ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോര്‍ത്തല്‍, പരീക്ഷാര്‍ഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കല്‍, വ്യാജ വെബ്‌സൈറ്റുകള്‍ തയ്യാറാക്കി വഞ്ചിക്കലും പണം തട്ടിപ്പും, വ്യാജപരീക്ഷ നടത്തിപ്പ്‌, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശനകാര്‍ഡും ജോലിവാഗ്‌ദാന കാര്‍ഡുകളും തയ്യാറാക്കുക തുടങ്ങിയവും ശിക്ഷാര്‍ഹമായ കുറ്റങ്ങളായി ബില്ലില്‍ പറയുന്നു.ലോകസഭ പാസാക്കിയ ബില്‍, രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്‌താല്‍ നിയമമായി മാറും.

  • 07 Feb, 2024
  • #Loksabha
kerala

കേന്ദ്രത്തിന്റെ ഭാരത്‌ അരി വില്‍പന തൃശ്ശൂരില്‍; വില 29 രൂപ

കേന്ദ്രത്തിന്റെ ഭാരത്‌ അരി വില്‍പന കേരളത്തില്‍ ആരംഭിച്ചു. കിലോയ്‌ക്ക്‌ 29രൂപയാണ്‌ വില. തൃശ്ശൂരില്‍ മാത്രം 150 ചാക്കി പൊന്നി അരി വിറ്റതായാണ്‌ സൂചന. നാഷണല്‍ കോപ്പറേറ്റിവ്‌ കണ്‍സ്യൂമര്‍ ഫെഡറേഷനാണ്‌ വിതരണച്ചുമതല. 

  • 07 Feb, 2024
  • #central government
kerala

കേരളഗവണ്‍മെന്റിന്റെ ഡല്‍ഹി പ്രതിഷേധത്തെ പിന്തുണച്ച്‌ തമിഴ്‌നാട്‌

കേന്ദ്രഅവഗണനയ്‌ക്കെതിരായുള്ള കേരളത്തിന്റെ സമരത്തെ പിന്തുണച്ച്‌ തമിഴ്‌നാട്‌. കര്‍ണാടകയുടെ സമരം നാളെ ന്‌ടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‌ അയച്ച കത്തില്‍ കറുത്ത വേഷമണിഞ്ഞ്‌ ഡിഎംകെ നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.ഫെബ്രുവരി 9ന്‌ 11 മണിക്ക്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എല്‍ഡിഎഫ്‌ എംപിമാരും ദില്ലി ജന്ദര്‍മന്തറിലേക്ക്‌ മാര്‍ച്ച്‌ നടത്തും. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട്‌ കാട്ടുന്ന അവഗണനയ്‌ക്ക്‌ും പ്രതികാരനടപടികള്‍ക്കുമെതിരെയാണ്‌ ശക്തമായ സമരം. വികസനമുരടിപ്പുണ്ടാക്കി സര്‍ക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ന്‌ടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ്‌ പ്രക്ഷോഭം.സമരത്തിന്‌ തമിഴനാട്‌ മുഖ്യമന്ത്രി സ്‌റ്റാലിന്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളേയും സമരത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌.

  • 07 Feb, 2024
  • #Tamilnadu
world

യുഎഇയില്‍ ഇനി ഇത്തിഹാദ്‌ റെയിലും

യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ്‌ ഇത്തിഹാദ്‌ റെയില്‍ . യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. ചരക്ക്‌ ഗതാഗതം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്‌. യാത്ര സര്‍വീസ്‌ എന്ന്‌ തുടങ്ങുമെന്നറിയിച്ചിട്ടില്ല.മണിക്കൂറില്‍ 200കിമീ വേഗത്തിലാവും യാത്രട്രയിന്‍ സഞ്ചരിക്കുക.

  • 07 Feb, 2024
  • #Ethihad rail
world

മനുഷ്യമസ്‌തിഷ്‌കത്തില്‍ ചിപ്പ്‌ സ്ഥാപിച്ച്‌ മസ്‌കിന്റെ ന്യൂറാലിങ്ക്‌

മനുഷ്യന്റെ മസ്‌തിഷ്‌കത്തില്‍ ആദ്യമായി ചിപ്പ്‌ സ്ഥാപിച്ചതായും ദൗത്യം വിജയകരമായിരുന്നുവെന്നും ന്യൂറാലിങ്ക്‌ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്‌. മനുഷ്യമസ്‌തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ്‍ ന്യൂറാലിങ്ക്‌ സ്ഥാപിച്ചത്‌. ബ്രയിന്‍ ചിപ്പ്‌ മനുഷ്യനില്‍ പരീക്ഷിക്കുന്നതിന്‌ മുന്നോടിയായി കുരങ്ങുകളില്‍ പരീക്ഷിച്ചിരുന്നു. ഇത്‌ അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കിയിരുന്നു.അഞ്ച്‌ നാണയങ്ങള്‍ ഘടിപ്പിച്ചതുപോലുളള ലിങ്ക്‌ എന്നറിയപ്പെടുന്ന്‌ ഉപകരണമാണ്‌ തലച്ചോറിനകത്ത്‌ സര്‍ജറിയിലൂടെ സ്ഥാപിക്കുക. ഇതുവഴി കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കും.പാര്‍്‌ക്കിന്‌സന്‍സ്‌, അല്‍ഷിമേഴ്‌സ്‌ തുടങ്ങിയ ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക പ്രതിവിധി കണ്ടെത്തുകായണ്‌ ന്യൂറാലിങ്കിന്റെ മുഖ്യലക്ഷ്യം.

  • 07 Feb, 2024
  • #nuralink
world

ദീര്‍ഘകാലമായി നിര്‍ത്തിവച്ച സന്ദര്‍ശന വിസ കുവൈറ്റ്‌ പുനസ്ഥാപിക്കുന്നു, നിബന്ധനകളോടെ

ദീര്‍ഘകാലമായി നിര്‍്‌ത്തിവച്ച സന്ദര്‍ശന വിസകള്‍ കുവൈത്ത്‌ പുനരാരംഭിക്കുന്നു. ഫാമിലി വിസിറ്റ്‌ വിസ, ടൂറിസ്റ്റ്‌ വിസ, കൊമേഴ്‌സ്യല്‍ വിസിറ്റ്‌ വിസ എന്നിവയ്‌ക്ക്‌ മെറ്റ പ്ലാറ്റ്‌ഫോം വഴി അപ്പോയിന്റ്‌മെന്റ്‌ എടുത്ത്‌ അതാതു ഗവര്‍ണറേറ്റുകളിലെ റസിഡന്‍സ്‌ കാര്യ വിഭാഗത്തിലെത്തി അപേക്ഷ സമര്‍പ്പിക്കാം.400ദിനാര്‍ ശമ്പളമുള്ള വിദേശികള്‍ക്ക്‌ മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍ എന്നിവരെ ഫാമിലി വിസിറ്റ്‌ വിസയില്‍ കൊണ്ടുവരാം. സഹോദരങ്ങള്‍, ജീവിതപങ്കാളിയുടെ മാതാപിതാക്കള്‍ തുടങ്ങി മറ്റു ബന്ധുക്കളെ ഫാമിലി വിസിറ്റ്‌ വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത്‌ 800ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം.സന്ദര്‍ശന വിസയില്‍ കൊണ്ടുവരുന്നവര്‍ക്ക്‌ കുവൈത്ത്‌ ദേശീയ വിമാനങ്ങളില്‍ മടക്കയാത്രാ ടിക്കറ്റ്‌ എടുത്തിരിക്കണം. സന്ദര്‍ശന വിസ റെസിഡന്‍സ്‌ വിസയാക്കി മാറ്റില്ലെന്നു സത്യവാങ്‌മൂലം നല്‍കണം. ചികിത്സയ്‌ക്ക്‌ സ്വകാര്യആശുപത്രികളെ ആശ്രയിക്കണം. വിസ തീരുന്നതിന്‌ മുമ്പ്‌ രാജ്യം വിട്ടില്ലെങ്കില്‍ സ്‌പോണ്‍സര്‍മാര്‍ക്കും സന്ദര്‍ശകനുമെതിരെ നിയമനടപടി സ്വീകരിക്കും. 

  • 07 Feb, 2024
  • #kuwait
national

ദ്വാരക എക്‌സപ്രെസ്‌ വേ : രാജ്യത്തെ ആദ്യ എട്ടുവരി പാത

ഇന്ത്യയിലെ റോഡ്‌ എന്‍ജിനീയര്‍മാര്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്‌. ഇന്ത്യന്‍ നഗരങ്ങളെ കൂട്ടിയിണക്കുന്നതിനായി വലിയ പര്‍വ്വതങ്ങള്‍ തുരന്നുകൊണ്ടും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ വേഗതയും ഗുണനിലവാരവും എന്ന പുതിയ മാര്‍ക്കറുകള്‍ താണ്ടിയിരിക്കുന്നു.ഇക്കൂട്ടത്തിലേക്ക്‌ പുതിയതായി എത്തുകയാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‌ സമര്‍പ്പിക്കുന്ന ദ്വാരക എക്‌സ്‌പ്രസ്‌ വേ.പല രീതിയിലും ആദ്യമെത്തുന്ന റോഡാണിത്‌.ഏറ്റവും വീതിയേറിയത്‌ഗുര്‍ഗാവുണിലെ ദ്വാരക എക്‌സ്‌പ്രസ്‌ വേയുടെ 19കിമീ എലിവേറ്റഡ്‌ സെക്ഷന്‍ 8വരികളുള്ളതാണ്‌. 4 വീതം ഓരോ ഭാഗത്തും. വളരെ കുറച്ച്‌ ഭൂമിഉപയോഗപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന റോഡില്‍ വീതിയേറിയ സെര്‍വീസ്‌ റോഡുകളുമുണ്ട്‌. സിറ്റി ട്രാഫിക്കിനായി സര്‍വീസ്‌ റോഡുകള്‍ ഉപയോഗപ്പെടുത്താനാകും. എക്‌സ്‌പ്രെസ വേ യില്‍ ഷോപ്പുകളോ, വീടുകളോ ഇല്ലാ എന്നതിനാല്‍ തന്നെ സെര്‍വീസ്‌ റോഡിലേക്ക്‌ കടക്കേണ്ട ആവശ്യവും വരുന്നില്ല. ഇന്റര്‍ചെയ്‌ഞ്ചിംഗിനാി പ്രത്യേക സെക്ടര്‍ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇതിലൂടെയാണ്‌ മെയിന്‍ പാതയിലേക്ക്‌ കടക്കാനാവുക.നീളമേറിയതും വിശാലവുമായ അര്‍ബന്‍ ടണല്‍ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിനടുത്തെ ഡല്‍ഹി സെക്ഷനില്‍ 8വരികളുള്ള ടണല്‍ ദേശീയപാതയിലുണ്ട്‌. 3.6കിമീ നീളമുള്ള ടണലാണിത്‌. അധികം ആഴത്തിലല്ലാത്ത ടണലാണിത്‌. ടണല്‍ ബോറിംഗ്‌ മെഷീനുകളൊന്നും ഇതിനായി ആവശ്യം വന്നിട്ടില്ല. എയര്‍പോര്‍ട്ടിനടുത്ത്‌ ആകാശപാതകള്‍ അനുവദനീയമല്ലാത്തതിനാല്‍ ടണല്‍ അനിവാര്യമാവുകയായിരുന്നു. ഈ സെക്ഷനില്‍ ദിവസം 40000ത്തോളം കാറുകളാണ്‌ വരുന്നത്‌ അതുകൊണ്ട്‌ തന്നെ ടണല്‍ നിര്‍മ്മിക്കുകയെന്നതും വലിയ വെല്ലുവിളിയായിരുന്നു. ടണലില്‍ ഒരു എമര്‍ജന്‍സി എക്‌സിറ്റും ഡെഡിക്കേറ്റഡ്‌ കണ്‍ട്രോള്‍ റൂമുമുണ്ട്‌.ബ്ലാസ്‌റ്റ്‌ പ്രൂഫ്‌ ടണല്‍എക്‌സ്‌പ്രെസ്‌ വേ ഐജിഐ ടെര്‍മിനല്‍ 3ലേക്ക്‌ നേരിട്ട്‌ എത്തുന്നതിനായി ഒരു മൂന്നുവരി പാതയുണ്ട്‌. 2.3 കിമീ ടണല്‍ മഹിപാല്‍പൂര്‍ നിന്നും ടി3യിലേക്കെത്തും. ടണലിന്റെ ഈ ഭാഗത്തെ 500 മീ സെക്ഷന്‍ ബ്ലാസ്റ്റ്‌ പ്രൂഫ്‌ ആണ്‌.75% ആകാശപാതദ്വാരക എക്‌സ്‌പ്രെസ്‌ വേ ഒരു ആകാശപാത എന്ന്‌ പറയുന്നതാണ്‌ ശരി. മൊത്തം ദൂരത്തില്‍ മുക്കാല്‍ഭാഗവും ആകാശപാതയാണ്‌. 28.5കിമീ ആണ്‌ മൊത്തം ദൂരം. എക്‌സ്‌പ്രസ്‌ വേയും സിറ്റി ട്രാഫിക്കും വേര്‍തിരിക്കുന്നതിന്‌ ഇത്‌ വളരെ സഹായകരമാകുന്നു. ഇന്റര്‍സെക്ഷനുകളില്‍ ട്രാഫിക്‌ മൂന്ന്‌ ലെവലുകളായി മൂവ്‌ ചെയ്യും. ആകാശപാത, ഉപരിതല റോഡ്‌, അണ്ടര്‍പാസുകള്‍ എന്നിങ്ങനെ.എന്നാല്‍ മൊത്തം പാത ഇപ്പോള്‍ ഉദ്‌ഘാടനം ചെയ്യുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 19കിമീവരുന്ന ഗുര്‍ഗാവുണ്‍ സെക്ഷനാണ്‌ രാജ്യത്തിന്‌ ഇപ്പോള്‍ സമര്‍പ്പിക്കുന്നത്‌. ദ്വാരക ബോര്‍ഡര്‍ മുതല്‍ ഡല്‍ഹി - ജയ്‌പൂര്‍ ഹൈവേ വരെയുള്ള ദൂരം. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹി സെക്ഷന്റെ ബാക്കി ഭാഗം തുറന്നുകൊടുക്കാനാവും.ഭാവി കണക്കാക്കി നിര്‍മ്മിച്ചിരിക്കുന്നതിനാല്‌ രാജ്യത്തെ ആദ്യ 4ലെവല്‍ ഇന്റര്‍ചെയ്‌ഞ്ചുകള്‍ ഇതിലുണ്ടാവും. മൂന്ന്‌ ലൊക്കേഷനുകളിലാണ്‌ ഇത്‌. ശിവ്‌ മൂര്‍ത്തി, യശോഭൂമി- ദ്വാരക, ഐഎംടി മനേസര്‍ ഗുര്‍ഗാവുണ്‍ എന്നിവിടങ്ങലില്‍. മഹിപാല്‍പൂര്‍ ശിവമൂര്‍ത്തി ഇന്റര്‍ചെയ്‌ഞ്ചില്‍ രണ്ട്‌ ലെവലില്‍ ടണലുകളുണ്ട്‌. ഉപരിതല റോഡും , ഫ്‌ലൈ ഓവറുമുണ്ട്‌. മറ്രു ലൊക്കേഷനുകളില്‍ രണ്ട്‌ ലെവലുകളിലുള്ള ആകാശപാതയാണ്‌. ആകാശപാതയ്‌ക്ക്‌ മുകളില്‍ ആകാശപാത. അണ്ടര്‍പാസും ഉപരിതല റോഡുമുണ്ടാകും. യശോഭൂമിയിലെ പുതിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും എക്‌സ്‌പ്രസ്‌ വേയിലേക്ക്‌ ആകാശപാതയിലൂടെയും അണ്ടര്‍പാസിലുൂടെയും ആസസ്‌ ഉണ്ടാകും.പണി പൂര്‍ത്തിയായാല്‍ ഡല്‍ഹിയ്‌ക്കും ഗുര്‍ഗാവിനുമിടയിലെ രണ്ടാമത്തെ എക്‌സ്‌പ്രസ്‌ വേ ആവുമിത്‌. 2006ലാരംഭിച്ച്‌ ദ്വാരക എക്‌സ്‌പ്രസ്‌ വേ ഹരിയാന ഗവണ്‍മെന്റിന്റെ പ്രൊജക്ട്‌ ആയിരുന്നു. ദശകത്തിലേറെയായി റോഡ്‌ പൂര്‍ത്തീകരിക്കാനാവാതെ നില്‍ക്കുകയായിരുന്നു. സ്ഥലമെടുപ്പും കേസുകളുമൊക്കെയായിരുന്നു കാരണം. പതിയെ നാഷണല്‍ ഹൈവേ അതോറിര്‌റി പ്രൊജക്ട്‌ ഏറ്റെടുക്കകയും 2016ല്‍ ദ്വാരക എക്‌സ്‌പ്രസ്‌ വേ നാഷണല്‍ ഹൈവേ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്‍എച്ച്‌എഐ റോഡിന്റെ ഡിസൈന്‍ മാറ്റുകയും ഹരിയാന ഗവണ്‍മെന്റ്‌ നിര്‍മ്മിക്കുന്ന റോഡ്‌ താഴെ വരുന്ന രീതിയില്‍ ആകാശപാതയായി മാറ്റുകയും ചെയ്‌തു. മാര്‍ച്ച്‌ 2019ല്‍ നിര്‍മ്മാണം ആരംഭിച്ചു.ഡല്‍ഹി - ഗുര്‍ഗാവുണ്‍ പ്രൊവിഷനില്‍ 34വരി ടോള്‍ പ്ലാസയുണ്ട്‌. രണ്ട്‌ ലക്ഷം മെട്രിക്‌ ടണ്‍ സ്റ്റീലും 20ലക്ഷം ക്യുബിക്‌ മീറ്റര്‍ സിമന്റും ഇതിന്റെ നിര്‍മ്മാണത്തിനാവശ്യമായിട്ടുണ്ട്‌.

  • 11 Mar, 2024
  • #Dwaraka Express way
  • 1
  • 2

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us